എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളോട് പേടി, നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കു. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ച് കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു. എന്തൊക്കെയാണ്? എന്തിനാണ് !' - ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യം ഇല്ല. ബംഗളൂരു ഹൈക്കോടതി ബിനീഷിന്റെ ജാമ്യ ഹർജി ഈ മാസം 9 ന് വീണ്ടും പരിഗണിക്കും. ഹർജി തൊട്ടടുത്ത ദിവസം പരിഗണിക്കണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ബിനീഷ് കോടിയേരിയുടെ വസതിയിലെ ഇ.ഡി. റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. അതിനിടെ, ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇ.ഡി. സമ്മതം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി
കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്
സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്
സ്വപ്ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.